ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജോസ് കെ. മാണി എംപിക്കൊപ്പമാണ് അദ്ദേഹം ചങ്ങനാശേരി അതിരൂപതയിലെത്തിയത്.

പ്രശ്നം പരിഹരിക്കുമെന്നും സൗഹാർദപരമായ ചർച്ച‍യാണ് നടന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.

നേരത്തെ, എന്നെ കാണാൻ തിരുമേനി വീട്ടിൽ വന്നിരുന്നു. പൊതുവിദ്യഭ്യാസ രംഗത്തെ കാര്യങ്ങളാണ് സംസാരിച്ചത്. ഭിന്നശേഷി സംവരണത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സുപ്രീംകോടതി വിധി വന്നത്. വിഷയവുമായി ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഇതിലെ തീരുമാനം മാനേജ്മെന്‍റുകളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ആയിരകണക്കിന് അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് ക്രൈസ്തവ മാനേജ്മെന്‍റിന്‍റെ മാത്രം പ്രശ്നമല്ലെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. നിലവിലെ പ്രശ്നം പൊതുസമൂഹത്തിന്‍റേതാണ്. വിഷയം സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്ന കാര്യം ആശ്വാസകരമാണെന്നും ബിഷപ്പ് അറിയിച്ചു.