കൊച്ചി: 25 കോടി രൂപയുടെ ഓണം ബംപര്‍ അടിച്ചത് സ്ത്രീക്ക്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഇവർ അജ്ഞാതയായി തുടരും.

ലോട്ടറി ബാങ്കില്‍ നേരിട്ട് ഏല്‍പ്പിക്കാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോട്ടറി അടിച്ചയാൾ 12 ഓടെമാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

നേരത്ത, ഓണം ബംപറിന്‍റെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത് എറണാകുളം നെട്ടൂര്‍ സ്വദേശിക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോട്ടറി വിറ്റ ഏജന്‍സി ഉടമയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

എന്നാല്‍ സമ്മാന ജേതാവ് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോട്ടറി വിറ്റ ഏജന്‍റ് ലതീഷ് പറയുന്നു. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന വ്യക്തിയല്ല, ഓണം ബംപര്‍ സ്പെഷ്യല്‍ ആയി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അവര്‍ നെട്ടൂര്‍ സ്വദേശി തന്നെയാണ്. താന്‍ ടിക്കറ്റ് കണ്ടിട്ടില്ല. തന്‍റെ ഒരു സുഹൃത്തിനെയാണ് ടിക്കറ്റ് കാണിച്ചത് എന്നും ലതീഷ് പറഞ്ഞു.