ഗുവാഹത്തി: ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്‍റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. മാനേജരും പരിപാടിയുടെ സംഘാടകനും ചേർന്ന് സുബീന് വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്.

നിലവിൽ സുബീൻ ഗാർഗിന്‍റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. ഗാർഗിന്‍റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ അസം സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക. കേസ് ഇപ്പോൾ ഇഡിയും ഇൻകം ടാക്സ് വിഭാഗവും ഉൾപ്പെടെയുള്ള ഉന്നത ഏജൻസികളാണ് അന്വേഷിക്കുന്നത്.