അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരന്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരും. മലയാളി താരം സഞ്ജു സാംസൺ ട്വന്‍റി-20 ടീമിലെ സ്ഥാനം നിലനിർത്തി.

പരിക്കിനെ തുടർന്ന് ഏഷ്യ കപ്പ് ഫൈനലിൽ കളിക്കാതിരുന്ന ഹർദിക് പാണ്ഡ്യ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ടീമിലില്ല. പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ടീമിലിടം പിടിച്ചു. ജസ്പ്രിത് ബുമ്ര പേസ് ഡിപ്പാര്‍ട്ട്‌മെന്‍റ് നയിക്കുമ്പോള്‍ മുഹമ്മദ് സിറാജിനെ ടി 20 യിലേക്ക് പരിഗണിച്ചില്ല. ബുമ്രയ്ക്ക് പുറമെ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍.

ശിവം ദുബെ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിൽ സ്ഥാനം നിലനിർത്തി. ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമില്‍ ഇടം നേടി. ഗില്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് രണ്ട് ഫോര്‍മാറ്റിനുള്ള ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍.

ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഢി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍.

അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഒക്ടോബർ 29ന് കാൻബറയിലാണ് ആദ്യ മത്സരം.