കൊച്ചി: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഒന്നിച്ചു പരിഗണിക്കും.

വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു അജിത്കുമാറും ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ ബെഞ്ചില്‍ പരിഗണനയ്ക്കു വന്നെങ്കിലും ഒന്നിച്ചു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. അജിത്കുമാറിന്‍റെ ആവശ്യത്തെ എതിര്‍ത്ത് മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ കക്ഷിചേരാന്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.