തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് സ്റ്റാലിന്‍റെ റഷ്യയല്ലെന്നും ജനാധിപത്യ കേരളമാണെന്നും സതീശൻ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു.

കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങൾ നിരത്തിക്കൊണ്ടായിരുന്നു സതീശന്‍റെ പ്രതികരണം. മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യുമെന്ന പറഞ്ഞ സതീശൻ, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണമെന്നും ആവശ്യപ്പെട്ടു.

പോലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണ്. വൃത്തികേടുകൾക്ക് മുഴുവൻ പോലീസ് കൂട്ടുനിൽക്കുന്നു. ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പോലീസിന് പേടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യും. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുന്നംകുളം കേസിലെ ഉത്തരവാദികളായ പോലീസുകാരെ സർവീസിൽ നിന്നു പുറത്താക്കുന്നതു വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.