കണ്ണൂർ: ചെങ്ങളായി പഞ്ചായത്തിലെ ചുഴലി ദേവസ്വത്തിന്‍റെ കീഴിലുള്ള സ്ഥലത്തുനിന്നും 15 ലക്ഷത്തോളം വില വരുന്ന മരങ്ങൾ മുറിച്ചുകടത്തി. ചെങ്ങളായി-ചുഴലി റോഡരികിൽ കക്കണ്ണൻ പാറയ്ക്കടുത്ത 45 ഏക്കറോളം വരുന്ന സ്ഥലത്തുനിന്നും തേക്ക്, ചന്ദനം, ഇരൂൾ തുടങ്ങിയ മരങ്ങളാണ് മുറിച്ചു കടത്തിയത്.

ദേവസ്വം ഭൂമി സംരക്ഷിക്കാൻ നടപടികൾ വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് മരംകൊള്ള. ചില മരങ്ങൾക്ക് താഴെ തീയിട്ടശേഷമാണ് മുറിച്ചത്. ആൾസഞ്ചാരമില്ലാത്ത പ്രദേശമായതിനാൽ മരം മുറിച്ചുകടത്തിയത് എപ്പോഴാണെന്നു വ്യക്തമല്ല.

ചുഴലി ചാലിൽവയൽ സ്വദേശിയാണ് മരംകൊള്ളയ്ക്ക് പിന്നിലെന്ന് കാണിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.വി. അനീഷ് ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി. ദേവസ്വം ഭൂമിയിൽ വ്യാപക കൈയേറ്റം നടന്നതായും ആക്ഷേപമുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.