ന്യൂഡൽഹി: മണിപ്പുർ ചുരാചന്ദ്പൂരി‌ൽ പ്രധാന മന്ത്രി മോദിയുടെ സന്ദർശനത്തിനു മുന്പ് സംഘർഷം. മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തെന്ന് പോലീസ് പറയുന്നു. പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. 2023 മേയിൽ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, നാഗ സംഘടനകൾ ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു. സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായതിനെത്തുടർന്ന് മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്.