കുന്നംകുളം: കുന്നംകുളം ലോക്കപ്പ് മർദന കേസ് ഒതുക്കിത്തീർക്കാൻ പോലീസ് നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ പുറത്തുവരുന്നു. കേസിൽ നിന്ന് ഒഴിവാകാൻ പ്രതികളാക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ 20 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തിരുന്നതായി മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത് വെളിപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടനിലക്കാർ മുഖേന തന്നെ സമീപിച്ചെന്നും കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെന്നും സുജിത് പറഞ്ഞു. വലിയ തുകയാണ് അവർ വാഗ്ദാനം ചെയ്തതെങ്കിലും നിയമപോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും സുജിത് വ്യക്തമാക്കി.

2023 ഏപ്രിലിൽ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെയാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. ലോക്കപ്പിനുള്ളിൽ യുവാവ് കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും പോലീസ് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പരമാവധി രണ്ട് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ മൂന്ന് വർഷത്തേക്ക് തടഞ്ഞെന്നും ഇൻക്രിമെന്‍റ് രണ്ട് വർഷത്തേക്ക് മരവിപ്പിച്ചെന്നുമാണ് നടപടിയായി പോലീസ് വിശദീകരിക്കുന്നത്. എന്നാൽ ഇതേ പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ജില്ലയിൽ ക്രമസമാധാന ചുമതലയിൽ തുടരുകയാണ്.