തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി.

കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവൻ ഉണ്ടെങ്കിൽ, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഒരു കോൺഗ്രസ് പ്രവർത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരതയും സംരക്ഷിക്കാൻ കൊടി സുനി മാർക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും ഷാഫി മുന്നറിയിപ്പ് നൽകി.

തുടർന്നുള്ള പോരാട്ടത്തിൽ സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ചു നിൽക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് അഡ്വ സണ്ണി ജോസഫ് എംഎൽഎ അറിയിച്ചിട്ടുണ്ട്. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സർക്കാർ ശമ്പളം വാങ്ങാൻ അനുവദിക്കരുതെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം