വാഷിംഗ്ടൺ: റഷ്യ - യുക്രെയ്‌ൻ യുദ്ധം തുടരുന്നതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരാശനാണെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സംഘർഷാവസ്ഥയ്ക്ക് കുറവില്ല.

അതേസമയം വ്യാഴാഴ്ച യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്‌കിയുമായി ട്രംപ് ഫോണിൽ സംസാരിക്കുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റഷ്യയുമായി സമാധാന കരാർ ഉണ്ടായിക്കഴിഞ്ഞാൽ യുക്രെയ്‌നിന് സുരക്ഷാ പിന്തുണ നൽകുന്നതിനുള്ള ഏറ്റവും പുതിയ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 30 രാജ്യങ്ങളുടെ തലവൻമാർ ചർച്ച നടത്തിയിരുന്നു.

ഫ്രാൻസ് ആതിഥേയത്വം വഹിച്ച വെർച്വൽ മീറ്റിംഗിൽ റഷ്യയുടെ നടപടിയെ യൂറോപ്യൻ നേതാക്കൾ അപലപിച്ചിരുന്നു.