വിയന്ന: ഇസ്രയേൽ ജൂൺ 13ന് സൈനിക ആക്രമണം ആരംഭിക്കുന്നതിന് മുന്പ് ഇറാൻ സന്പൂഷ്ടീകരിച്ച യുറേനിയത്തിന്‍റെ ശേഖരം ആയുധ നിർമാണത്തിനുള്ള നിലവാരത്തിലേക്ക് വർധിപ്പിച്ചതായി യുഎൻ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതി അംഗരാജ്യങ്ങൾക്ക് വിതരണം ചെയ്ത രഹസ്യ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

വിയന്ന ആസ്ഥാനമായുള്ള രാജ്യാന്തര ആണവോർജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ജൂൺ 13 വരെ ഇറാനിൽ 440.9 കിലോ യുറേനിയം സന്പുഷ്ടീകരിച്ചത് 60 ശതമാനം വരെയാണ്. ഇത് മേയിൽ ഐഎഇഎയുടെ അവസാന റിപ്പോർട്ടിനേക്കാൾ 32.3 കിലോ വർധനയാണ് കാണിക്കുന്നത്.

അന്ന് ഇറാൻ രഹസ്യമായി കടത്തിയ യുറേനിയം 90 ശതമാനം സന്പുഷ്ടീകരണം നടത്തി ആണവായുധം നിർമിക്കാനാവുന്നതിനു വളരെ അടുത്താണെന്നും റിപ്പോർട്ടിലുണ്ട്. ഐ‌എ‌ഇ‌എയുടെ കണക്കനുസരിച്ച് 60 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ ഏകദേശം 42 കിലോ 90 ശതമാനം കൂടി സമ്പുഷ്ടീകരണം നടത്തിയാൽ അണുബോംബ് നിർമിക്കാൻ പര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേലിന്‍റെയും യുഎസിന്‍റെയും ബോംബാക്രമണത്തിൽ തകർന്ന ആണവ പ്ലാന്‍റുകളിൽ പരിശോധന പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാനും ഐഎഇഎയും കരാറിൽ എത്തിയിട്ടില്ലെന്നും രഹസ്യ റിപ്പോർട്ട് പറയുന്നു. ജൂൺ 22നാണ് യുഎസ് ഇറാന്‍റെ ആണവ പ്ലാന്‍റുകളിൽ ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിച്ചത്.