ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. കാർത്തികപ്പള്ളി മഹാദേവികാട് കൈലാസം വീട്ടിൽ കാളിദാസ് ആണ് അറസ്റ്റിലായത്.

കളമശ്ശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിയാണ് പ്രതി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പതിനാല് ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് പീഡിപ്പിച്ചെന്നതാണ് പ്രധാന ആരോപണം. 17 വയസുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.

പിന്നീട് പ്രതി ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും വ്യക്തമായി. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്തത്.