കോട്ടയം: ചങ്ങാനാശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് പിടിയിലായത്.

ഇയാളിൽ നിന്ന് 10 ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവും പിടികൂടി. ബംഗളൂരുവിൽ വിദ്യാർഥിയാണ് ആകാശ്. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നത്.

ഓണത്തിന് വിൽപ്പനയ്ക്കായാണ് ബംഗളൂരുവിൽ നിന്നു ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നീക്കം

ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. തോംസണിന്‍റെ നിർദേശപ്രകാരം ചങ്ങനാശേരി എസ്എച്ച്ഒ ബി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ ജെ. സന്ദീപ്, എസ്ഐ രതീഷ് പി.എസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽ പോലീസ് ഓഫിസർ മാരായ ഷിജിൻ, നിയാസ് എം.എ എന്നിവരടങ്ങുന്ന സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ ചങ്ങനാശേരി എസ്.ബി കോളജ് ഭാഗത്തു നിന്നു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.