പാറ്റ്ന: ബിഹാറിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ‌ എൻഡിഎ സഖ്യം വൻ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും എസ്ജെപി-രാം വിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. 225ലധികം സീറ്റുകൾ നേടിയായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ചിരാഗ് അവകാശപ്പെട്ടു.

"എൻഡിഎയിലെ കക്ഷികളെല്ലാം ഒറ്റക്കെട്ടാണ്. സംസ്ഥാനത്ത് എൻഡിഎ മാത്രമാണ് വിജയിക്കാൻ പോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ സജ്ജരായി കഴിഞ്ഞു. പ്രതിപക്ഷം തീർത്തും ദുർഭലമാണ്.'-ചിരാഗ് പാസ്വാൻ പറഞ്ഞു.

താനും മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഒരു പ്രശ്നവും ഇല്ലെന്നും തനിക്ക് നിതീഷിനെ പൂർണ വിശ്വാസമാണെന്നും അദ്ദേഹം തന്നെ സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിനെ നയിക്കുമെന്നും ചിരാഗ് പറഞ്ഞു. വിജയിക്കില്ലെന്നുറപ്പായ പ്രതിപക്ഷം എൻഡിഎയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വെറുതെ പ്രചരിപ്പിക്കുകയാണെന്നും ചിരാഗ് കുറ്റപ്പെടുത്തി.