ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഡൽഹിയിലെ ജുഡീഷറി മേധാവിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റീസായിരുന്ന ചന്ദ്രചൂഡ് 2024 നവംബർ എട്ടിന് വിരമിച്ചു.

ഡൽഹിയിലെ കൃഷ്ണ മേനോൻ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വിരമിച്ച ശേഷവും ചന്ദ്രചൂഡ് തുടരുന്നത് അടുത്തിടെ വിവാദമായിരുന്നു. തുടർന്ന് ഉടൻ തന്നെ ഭാര്യയും മക്കളുമായി സർക്കാർ താമസസ്ഥലത്തേക്ക് മാറുമെന്ന് ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

ജസ്റ്റീസ് ചന്ദ്രചൂഡ്, ഭാര്യ കൽപ്പന, മക്കളായ പ്രിയങ്ക, മഹി എന്നിവർ ചീഫ് ജസ്റ്റീസിന്‍റെ ഔദ്യോഗിക വസതിയിലാണ് താമസിച്ചിരുന്നത്. പ്രിയങ്ക, മഹി എന്നിവർ ഭിന്നശേഷിക്കാരാണ്. മക്കളുടെ ആരോഗ്യസ്ഥി കണക്കിലെടുത്ത് വീൽചെയർ സൗഹൃദ അന്തരീക്ഷമുള്ള വീട് ആവശ്യമാണെന്നും പുതിയ വീട് തയാറാകുന്ന മുറയ്ക്ക് മാറി താമസിക്കുമെന്നുമാണ് ജസ്റ്റീസ് അറിയിച്ചത്.