ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂനപക്ഷ പീഡനമാണിത്. മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. മിണ്ടാതിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചു. ഇത് നീതിയല്ല. ബിജെപി-ആർഎസ്എസ് ആൾക്കൂട്ട ഭരണമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പാർലമെന്‍റിലും ഈ വിഷയം ഉന്നയിച്ചു പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്നു രാജ്യസഭയും ലോക്സഭയും സ്തംഭിച്ചിരുന്നു.