ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പി.ജെ.കുര്യൻ ലക്ഷ്യംവച്ചത് സംഘടനയുടെ ശാക്തീകരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

പാർട്ടി കൂടുതൽ ശക്തമാകണമെന്ന് സീനിയർ കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

യൂത്ത് കോൺഗ്രസ്, കെഎസ്‌ യു പ്രവർത്തകർ പോലീസിന്‍റെ അക്രമങ്ങൾ നേരിട്ടാണ് മുന്നോട്ട് പോകുന്നത്. ഈ പ്രതിസന്ധികളിലും സമരപരിപാടികൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.