കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച രജിസട്രേഷൻ നമ്പറില്ലാത്ത കാറിലെ യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ്. അഞ്ചുപേരെയും ചോദ്യംചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി 10.15ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു തൊട്ടുപിന്നിലായി അതേവേഗത്തിൽ സഞ്ചരിച്ച കാർ വെസ്റ്റ്ഹിൽ ചുങ്കത്ത് പോലീസ് സംഘം തടയുകയായിരുന്നു. കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കി കണ്ടെത്തി.

വിഐപി വാഹനവ്യൂഹത്തിന് പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സ‍ഞ്ചരിച്ചതു കൂടി കണക്കിലെടുത്ത് ഇവരെ അറസ്റ്റ് ചെയ്ത് നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.