കോഴിക്കോട്: മദ്യാസക്തിയില്‍നിന്നു മോചിതരായവരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക് അനോനിമസ് ഗ്രൂപ്പുകള്‍ പോലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഡീഅഡിക്‌ഷന്‍ അനോനിമസ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു. ഗ്രാമീണ മേഖലയിലെ ചെറുപ്പക്കാരെ മയക്കുമരുന്ന് വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിലാണു പുതിയ പദ്ധതിയുമായി തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്.

ലഹരിക്കടിമകളായവരെ അതില്‍നിന്ന് അകറ്റുന്നതിന് ആല്‍ക്കഹോളിക് അനോനിമസ് ഗ്രൂപ്പുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ലഹരിയില്‍നിന്നു വിമുക്തരായ ആളുകളുടെ പേരുവിവരം പോലും വെളിപ്പെടുത്താതെ അനുഭവങ്ങള്‍ പങ്കിട്ടും സ്‌നേഹം പങ്കുവച്ചും ശക്തമായ കൂട്ടായ്മയായി മാറാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പരസ്പരം സഹായിച്ചും വിഷമങ്ങള്‍ കണ്ടറിഞ്ഞ് ചേര്‍ത്തുനിര്‍ത്തിയും സാമൂഹ്യമാറ്റത്തില്‍ ഈ കൂട്ടായ്മകള്‍ വലിയ പങ്കാണു വഹിക്കുന്നത്.

സംസ്ഥാനത്താകെ ഡീഅഡിക്ഷന്‍ അനോനിമസ് ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ തദ്ദേശസ്ഥാപന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഹരിക്കെതിരേ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനത്തിലെ പ്രധാന ചുവടുവയ്പാണിത്. ഡിസംബര്‍ അവസാനത്തോടെ എല്ലാ ജില്ലകളിലും പരമാവധി ഡീഅഡിക്‌ഷന്‍ അനോനിമസ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം.