തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള ക്ഷണം സിപിഐ തള്ളി. ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയത്തിന്‍റെ പ്രധാനപ്പെട്ട പ്രചോദകശക്തിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ആ രാഷ്ട്രീയം പൂർണമായും ഇന്നും നാളെയും കേരളത്തിന്‍റെ വഴികാട്ടിയാണ്. ആ ബോധ്യത്തിൽ എന്തെങ്കിലും പുനഃപരിശോധന ആവശ്യമാണെന്ന് സിപിഐ ചിന്തിക്കുന്നതേ ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസിലെ പ്രധാനപ്പെട്ട രണ്ടു പ്രവർത്തകസമിതി അംഗങ്ങൾ ബിജെപിയിലേക്കു പോകാൻ നിൽക്കുന്ന അവസ്ഥ കാണാതെ പോകരുതെന്നാണ് ക്ഷണിച്ച സുഹൃത്തിനോട് എനിക്ക് പറയാനുള്ളത്.

ഗാന്ധിജിയുടെ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ് വിട്ട് ഗോഡ്സേയുടെ പാർട്ടിയിലേക്കു പോകാൻ നിൽക്കുന്ന കോൺഗ്രസുകാരെ അതിൽ നിന്ന് ഒഴിവാക്കാൻ ക്ഷണിച്ചയാൾ‌ ശ്രമിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.