മലപ്പുറം: നിലമ്പുർ‌ ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചയ്ക്ക് രണ്ടു മുതലാണ് മണ്ഡല പര്യടനം.

രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഉപതെരഞ്ഞെടുപ്പിൽ കണ്ടത് ഭരണവിരുദ്ധ വികാരമാണെന്നും യുഡിഎഫിന്‍റെ തിരിച്ചുവരവിന്‍റെ തുടക്കമാണ് നിലമ്പുരിൽ കുറിച്ചതെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ലീഗ് സ്വന്തം സ്ഥാനാർഥിയെ പോലെ മുന്നിൽ നിന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.