തിരുവനന്തപുരം: പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോർട്ട്.

ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഡിജിപി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

മന്ത്രിയും കമ്മീഷണറും ദേവസ്വവും എല്ലാം മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിലും എഡിജിപി വേണ്ടത്ര കരുതൽ കാണിച്ചില്ല. പ്രശ്നങ്ങൾക്ക് ശേഷം മന്ത്രി കെ.രാജൻ ഫോണിൽ വിളിച്ചിട്ടും എഡിജിപി പ്രതികരിച്ചില്ലെന്നും ഡിജിപി ഷേഖ് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം. ആർ. അജിത് കുമാറിനെതിരെ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതോടെ അവസാനിച്ചു.