തൃശൂർ: പൊതുജനങ്ങളുമായി തികഞ്ഞ സൗഹൃദം പുലർത്താൻ പോലീസിനു സാധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലംമുതലാണ് കൂടുതൽ വനിതകളെ പോലീസിൽ എടുത്തുതുടങ്ങിയതെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി, രാജ്യത്തെ മികച്ച പോലീസ് സേനയായി കേരള പോലീസ് മാറിയെന്നും അവകാശപ്പെട്ടു.

പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങളുണ്ടാകുന്പോൾ കേരള പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്. ആധുനികരീതിയിലുള്ള പരിശീലനമാണ് ഇപ്പോൾ പോലീസ് സേനാംഗങ്ങൾക്കു നൽകിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.