സംപൗളോ: 2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കാനറികൾ യോഗ്യത നേടിയത്.

കളിയുടെ ഒന്നാം പകുതിയിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്‍റെ വിജയ ഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു വിജയഗോൾ പിറന്നത്. 44-ാം മിനിറ്റിൽ മാത്യൂസ് കുൻഹയുടെ അസിസ്റ്റിൽ വിനീഷ്യസ് പന്ത് വലയിലാക്കുകയായിരുന്നു.

കാര്‍ലോ ആഞ്ചലോട്ടി പരിശീലകനായുള്ള ബ്രസീലിന്‍റെ ആദ്യ വിജയമാണിത്. ആദ്യ കളിയിൽ ഇക്വഡോറിനോട്‌ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ജയത്തോടെ 16 കളിയിൽ 25 പോയിന്‍റുമായി ബ്രസീൽ മൂന്നാം സ്ഥാനത്തെത്തി. 35 പോയിന്‍റുമായി ലോകചാമ്പ്യന്മാരായ അർജന്‍റീനയാണ് ഒന്നാമത്.