വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് നഗരത്തിൽ ജൂതന്മാർക്കെതിരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കാനഡയിൽ അറസ്റ്റിലായ പാക്കിസ്ഥാൻ പൗരനെ അമേരിക്കയ്ക്ക് കൈമാറി.

ഷഹസീബ് ജാദൂൺ (മുഹമ്മദ് ഷഹസീബ് ഖാൻ -20) എന്നയാളെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കാനഡയിൽ പിടികൂടിയത്.

2023-ൽ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്‍റെ വാർഷികമായ ഒക്ടോബർ ഏഴിന് ബ്രൂക്ലിനിലെ ഒരു ജൂത കേന്ദ്രത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണച്ച് കൂട്ട വെടിവയ്പ്പ് നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പരാതിയിൽ പറയുന്നു.

"ഐഎസിനെ പിന്തുണച്ച്, ജൂത സമൂഹത്തിലെ പരമാവധി അംഗങ്ങളെ കൊല്ലാൻ അയാൾ ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിക്കാൻ പദ്ധതിയിട്ടു'. യുഎസ് അറ്റോർണി ജെയ് ക്ലേട്ടൺ പ്രസ്താവനയിൽ പറഞ്ഞു.

തന്‍റെ പദ്ധതിയെക്കുറിച്ച് ഇയാൾ കുറച്ചുപേരോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ രഹസ്യപോലീസ് ആയിരുന്നു.

യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് ഏകദേശം 12 മൈൽ (19 കിലോമീറ്റർ) അകലെയുള്ള ഓംസ്‌ടൗൺ മുനിസിപ്പാലിറ്റിയിൽ വച്ചാണ് കനേഡിയൻ അധികൃതർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാം.