കൊല്ലം: ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിന്‍റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂശിക്കാൻ ശ്രമം നടക്കുകയാണെന്ന് അനീഷ് ബാബു. ഇഡി തന്നെയാണ് തന്നെ
കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്ന് അനീഷ് പറഞ്ഞു.

തെളിവുകളില്ലാതെ തനിക്കെതിരെ മുന്നോട്ടുപോകാനാണ് നീക്കമെങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും ഞായറാഴ്ച രാത്രി വൈകി ഫേസ്ബുക്ക് ലൈവിലെത്തിയ അനീഷ് ബാബു പറഞ്ഞു. പരാതിക്കാരനായ തന്നെ ആദ്യം ഇഡി വിളിപ്പിച്ചതിന് പിന്നിലെ ചേതോവികാരം മനസിലാകുന്നില്ലെന്നും അനീഷ് ബാബു പറഞ്ഞു.

പ്രതിക്ക് ഇത്രയും പെട്ടന്ന് ജാമ്യം കിട്ടിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും തന്നെ ഒരു പാർട്ടിയും വിളിച്ചിട്ടില്ലെന്നും വിജിലൻസുമായി ബന്ധമില്ലെന്നും അനീഷ് ബാബു പറഞ്ഞു.