കണ്ണൂർ: മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ സെക്യൂരിറ്റി ജീവനക്കാരനും യാത്രക്കാരും തമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രി ഒമ്പതിനുണ്ടായ സംഭവത്തിൽ തലശേരി പോലീസ് കേസെടുത്തു.

ഹോൺ അടിച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനും സൂപ്പർവൈസറും മർദിച്ചെന്നു കാണിച്ച് ചൊക്ലി സ്വദേശികളാണ് പരാതി നൽകിയത്. അതേസമയം ടോൾ നൽകാതെ വണ്ടി നിർത്താതെ പോയത് ചോദ്യം ചെയ്തപ്പോഴാണ് സംഘർഷമുണ്ടായതെന്നാണ് ടോൾ പ്ലാസ ജീവനക്കാരുടെ വാദം.

യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കണ്ണൂരിൽ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് പരാതി നൽകിയത്.

വലിയ തിരക്കുണ്ടായിരുന്നുവെന്നും അര മണിക്കൂറോളം കാത്തുനിന്നെന്നും യാത്രക്കാർ പറയുന്നു. ഹോണടിച്ചതോടെ ടോൾ പ്ലാസ ജീവനക്കാരൻ വന്ന് ഹോണടിച്ചാൽ കാറിന്‍റെ ചില്ല് അടിച്ചു തകർക്കുമെന്ന് പറഞ്ഞതായി പരാതിയിൽ പറയുന്നു.

തുടർന്ന് ചോദിക്കാൻ പുറത്തിറങ്ങിയപ്പോൾ തള്ളിത്താഴെയിട്ടെന്നും പരാതിയിലുണ്ട്. ടോൾ പ്ലാസ ജീവനക്കാരൻ ഒരാളെ തള്ളിത്താഴെയിടുന്ന ദൃശ്യം പുറത്തുവന്നു. ചെരിപ്പൂരി യാത്രക്കാരിക്ക് നേരെ ഓങ്ങുന്നതും കാണാം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.