ജാതീയമായി അധിക്ഷേപിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ദിയയ്ക്കെതിരേ ജീവനക്കാര്‍
Saturday, June 7, 2025 3:40 PM IST
തിരുവനന്തപുരം: രണ്ട് വാഹനങ്ങളിലായി തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് നടന് കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരേ പരാതി നല്കിയ വനിതാ ജീവനക്കാര്‍. സിസിടിവി കാമറകളില്ലാത്ത ഓഫീസിലേക്ക് കൊണ്ടുപോയെന്ന് ഇവര്‍ പ്രതികരിച്ചു.
അവിടെ പത്തോളം ആളുകള്‍ ഉണ്ടായിരുന്നു. പോലീസ് ഉദ്യോസ്ഥനാണെന്ന പേരില്‍ ഒരാള്‍ തങ്ങളെ ഭീഷണിപ്പെടുത്തി.
ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങി, മണിക്കൂറുകളോളം പൂട്ടിയിട്ടു. നികുതിപ്രശ്നം മൂലം തങ്ങളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് ദിയ തന്നെയാണെന്നും ഇവർ അവകാശപ്പെട്ടു. തങ്ങളെ ജാതീയമായി അധിക്ഷേപിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിച്ചു.
കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്തിരുന്നു. ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലായിരുന്നു കേസ്. കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് വേണ്ടി ആരോപണവിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമെന്ന പരാതിയിലാണ് കേസ്.
ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കൃഷ്ണകുമാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്.