നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

തനുഷ് കൊട്ടിയാന്‍ (അഞ്ച്), അന്‍ഷൂല്‍ കാംബോജ് (ഒന്ന്) എന്നിവരാണ് ക്രീസില്‍. കെ.എല്‍. രാഹുലിന്‍റെ (116) സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, അഭിമന്യൂ ഈശ്വർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് ലഞ്ചിന് പിരിയുമ്പോള്‍ നഷ്ടമായത്.

ജയ്‌സ്വാള്‍ 17 റണ്‍സെടുത്തും ഈശ്വർ 11 റണ്‍സെടുത്തും പുറത്തായി. മലയാളി താരം കരുണ്‍ നായര്‍ 71 പന്തില്‍ 40 റണ്‍സെടുത്തും ധ്രുവ് ജുറേല്‍ 87 പന്തില്‍ 52 റണ്‍സുമെടുത്ത് പുറത്തായി.
നിതീഷ് കുമാര്‍ റെഡ്ഡി (34), ശര്‍ദ്ദുല്‍ താക്കൂര്‍ (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെയിംസ് റ്യൂ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റണ്‍മല തീർത്ത ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.