തിരുവനന്തപുരം: ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷത്തെ വിമർശിച്ച് സിപിഎം പിബി അംഗം എ. വിജയരാഘവൻ. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമാണം വൈകിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. മലപ്പുറം ചന്തക്കുന്നിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

ദേശീയ പാത തകർന്നതിൽ പ്രതിപക്ഷം ഇപ്പോൾ സന്തോഷിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമാണം വൈകിപ്പിക്കാനാണ്. ഇതാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സൂത്രവിദ്യ. പദ്ധതി വൈകണം എന്നതാണ് പ്രതിപക്ഷത്തിന്‍റെ ചിന്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കുംപോലെയാണ്. എല്ലാം സ്നേഹമാണെന്ന് കരുതും, പക്ഷേ തട്ടിപ്പാണ്. നല്ല റോഡ് ഉണ്ടായാൽ ഗുണം വി.ഡി. സതീശനാണ്. രാവിലെ
എട്ടിന് എറണാകുളത്ത് നിന്ന് പുറപ്പെട്ടാൽ രണ്ട് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താനാവും. സതീശൻ എട്ടുമണിവരെ ഉറങ്ങിക്കോട്ടെ. പോകുന്ന പോക്കിൽ ചെന്നിത്തലയെയും കൂട്ടാം. ചെന്നിത്തലയ്ക്ക് സതീശനെക്കാൾ അരമണിക്കൂർ കൂടുതൽ ഉറങ്ങാനാകുമെന്നും വിജയരാഘവൻ പറഞ്ഞു.