ലക്നോ: ഉത്തർപ്രദേശിൽ മെട്രോ സ്റ്റേഷനിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസുകാരി പീഡനത്തിനിരയായി. മാതാപിതാക്കൾ ഉറങ്ങിക്കിടന്നപ്പോളാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ആശിഷ് കുമാർ ശ്രീവാസ്തവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ബുധനാഴ്ച രാത്രി തന്നെ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു.

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

"അലംബാഗ് പോലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും അഞ്ച് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ സജീവമായി പരിശോധിച്ചുവരികയാണ്.' ഡിസിപി പറഞ്ഞു.