എടക്കര: യുഡിഎഫ് ചെയർമാൻസ്ഥാനത്തുനിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റിയാൽ തനിക്ക് ഒന്നും വേണ്ടെന്നു നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്നു പിൻമാറാൻ നേരത്തെ മന്ത്രിസ്ഥാനമടക്കമുള്ള ഉപാധികൾ അൻവർ മുന്നോട്ടു വച്ചിരുന്നു. ഇതിനു പിന്നാലെയാണ്, സതീശൻ മാറിയാൽ തനിക്ക് മറ്റൊന്നും വേണ്ടെന്ന നിലപാടുമായി അൻവർ രംഗത്തെത്തിയത്.

വി.ഡി. സതീശൻ കുറ്റിയിട്ട വാതിൽ യുഡിഎഫ് പ്രവർത്തകരുമായി ചേർന്ന് തള്ളിത്തുറക്കാൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ തെരഞ്ഞെടുപ്പ് നയിച്ചാൽ 2026ൽ യുഡിഎഫിന് അധികാരം കിട്ടില്ല.

സതീശൻ യുഡിഎഫിൽ ജനാധിപത്യം ഇല്ലാതാക്കി. ഇവരാണ് നാളെ അധികാരത്തിൽ വരുന്നതെങ്കിൽ എന്തുമാറ്റം ഉണ്ടാകും? വി.ഡി. സതീശനെ മാറ്റിയില്ലെങ്കിൽ യുഡിഎഫ് മുന്നോട്ടു പോകില്ലെന്നും അൻവർ ആരോപിച്ചു.

“മലയോര ജനതയുടെ പ്രശ്നങ്ങൾ ചർച്ചയാകാൻ തുടങ്ങിയത് ഞാൻ ഇടപെട്ടതോടെയാണെന്നും അൻവർ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി മറഞ്ഞുനിന്നു പിണറായിക്കു പിന്തുണ നൽകുന്ന വ്യക്തിയാണെന്നും അദ്ദേഹം ജയിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിണറായിസവും മലയോര ജനതയുടെ പ്രശ്നങ്ങളുമാണു വിഷയം. ജില്ലാ വിഭജനവും പ്രചാരണ വിഷയം ആകണമെന്നും അൻവർ പറഞ്ഞു.