തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം മാറ്റാത്തതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച മന്ത്രി പി.പ്രസാദിനെ വിമർശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിയു‌ടെ നിലപാട് രാജ്യദ്രോഹപരമാണ്.

ഭാരതാംബ എന്നത് ഓരോ ഭാരതീയന്‍റെയും രാഷ്ട്രഭക്തിയുടെ ഉദാത്തമായ സങ്കൽപ്പമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഭാരതാംബ എന്ന സങ്കൽപ്പത്തെ മുൻ നിർത്തിയാണ് അരവിന്ദനും ഭാഗത് സിംഗും ഗാന്ധിയും ഉൾപ്പെടെയുള്ള വീരപുരുഷന്മാർ പ്രവർത്തിച്ചത്.

ആർഎസ്‌എസിന്‍റെ ഭാരതാംബയെയാണ് ഞങ്ങൾ എതിർക്കുന്നതെന്ന മന്ത്രിയുടെ വാദം ബാലിശമാണ്. ആർഎസ്എസിന് പ്രത്യേക ഭാരതാംബയില്ല. രാജ്ഭവനിൽ ഭാരതാംബയുടേതല്ലാതെ ഹമാസ് നേതാക്കളുടെ ഫോട്ടോ വെക്കണമെന്നാണോ മന്ത്രി പറയുന്നത്.

നാല് വോട്ടിനു വേണ്ടി ദേശീയതയെ അപമാനിക്കുന്ന സമീപനം ഇടതു സർക്കാർ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.