വാഷിംഗ്ടൺ: റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ മിന്നൽ വ്യോമാക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ റഷ്യ ഒരുങ്ങുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്‍റെ വെളിപ്പെടുത്തൽ. ഒന്നര മണിക്കൂർ നീണ്ട സംഭാഷണത്തിൽ റഷ്യയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം, ഇറാന്‍റെ ആണവ പദ്ധതി തുടങ്ങിയവയായിരുന്നു ചർച്ചാവിഷയം.

പുടിനുമായി നടത്തിയ ഫോൺ സംഭാഷണം നന്നായിരുന്നെന്നും എന്നാൽ ഉടൻ സമാധാനം സാധ്യമാക്കാൻ പോന്നതായിരുന്നില്ലെന്നും ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു തിരിച്ചടി നൽകുമെന്നു പുടിൻ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. അതേസമയം, പുടിന് ട്രംപ് നൽകിയ മറുപടിയെന്തെന്നു വ്യക്തമല്ല.

ജൂൺ ഒന്നിനാണ് റഷ്യൻ വ്യോമതാവളങ്ങളിൽ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബിന്‍റെ ഭാഗമായി യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയത്. റഷ്യയുടെ 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് യുക്രെയ്ന്‍ അവകാശപ്പെട്ടത്.