ന്യൂഡൽഹി: ദേശിയപാത 66ന്‍റെ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2025 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി 2026ന്‍റെ പുതുമത്സര സമ്മാനമായി ദേശിയപാത തുറന്നു നൽകാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശീയപാത നിർമാണത്തിലെ വീഴ്ചകൾ ചർച്ചയിൽ ഉയർന്നു. കുരിയാട് ചെയ്യാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ ചർച്ചയായി. 360 മീറ്റർ വയഡക്ട് ഉറപ്പുനൽകി.

പ്രമാണത്തിൽ ഒരു അപാകതയും ഉണ്ടാകതിരിക്കാൻ ഇടപെടുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. ഭൂമി ഏറ്റെടുക്കൽ സർക്കാർ വിജയകരമായി പൂർത്തീകരിച്ചു. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം.

പുതിയ പദ്ധതികൾ സംസ്ഥാനത്തിന് ലഭ്യമാക്കാനുള്ള നിർണായ തീരുമാനങ്ങൾ ഉണ്ടായി. ജനസാന്ദ്രത കൂടിയ സംസ്ഥാനം ആയതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കൽ പ്രധാന പ്രശ്നമാണ്. പുതിയ ദേശിയ പതാക പദ്ധതികൾ അനുവദിക്കുന്നതിന് ദേശീയ പാത അതോറിറ്റി ഉയർത്തിയ എല്ലാ കാര്യങ്ങളും പൂർത്തിയാക്കി.

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതി അനുമതി ലഭിച്ചു. ജൂലൈ അവസാനത്തോട് കൂടി ഇത് സംബന്ധിച്ച് അനുമതിയുണ്ടാകും. കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി നടപ്പിലാക്കും. സെപ്റ്റംബർ മാസത്തിൽ പദ്ധതി നടപ്പിലാക്കും. വിമാനത്താവളങ്ങളെയും ഹൈവേകളെയും ബന്ധിപ്പിക്കുന്ന റോഡുകൾ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.