മലപ്പുറം: കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെണ്ണി തീരുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഈ സദസ് കണ്ടാൽ മനസിലാകും. നമുക്കതിൽ സംശയം ഇല്ല, വാർത്താ മാധ്യമങ്ങൾക്കാണ് വല്യ സംശയമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ മത്സരിക്കുന്ന സ്വതന്ത്രനോ ബിജെപിക്കോ അത് കഴിയില്ല. യുഡിഎഫിന് മാത്രമേ അത് കഴിയൂ. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. മലപ്പുറത്തെ വികസനം മുഴുവൻ നടന്നത് യുഡിഎഫിന്‍റെ കാലത്താണ്.

സെമിഫൈനൽ വിജയിച്ചാൽ മാത്രമേ ഫൈനൽ ജയിക്കൂ. നിലമ്പൂരിൽ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പാലക്കാട് ബിജെപി ജയിക്കും എന്നാണ് പറഞ്ഞത്. പാലക്കാടും തൃക്കാക്കരയിലും പുതുപ്പള്ളിയിലും ബഹളം ഉണ്ടായിരുന്നു. റിസൾട്ട് വന്നപ്പോൾ എന്താണ് ഉണ്ടായത് എന്ന് പറയേണ്ടതില്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.