മലപ്പുറം: 2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അന്തിമ പോരാട്ടത്തിന് മുഴുവന്‍ യുഡിഎഫ് പ്രവർത്തകരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലമ്പൂര്‍ ജനത പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അഴിമതിക്കാരുടെ കൊള്ളക്കാരുടെ സര്‍ക്കാരാണിത്.

ഇവരെയാണ് ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാന്‍ പോകുന്നത്. അന്തിമ പോരാട്ടത്തിന് എല്ലാവരും ഒരുമിച്ച് പോരാടണം. അന്തിമ വിജയം നമ്മുടേതാണ്. അത് ഉജ്വല വിജയമാകുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.