തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് വള്ളങ്ങളിലൊന്നിനെ തിരച്ചിൽ സംഘം കണ്ടെത്തി. വള്ളം കന്യാകുമാരിക്ക് അടുത്താണെന്ന് ഫോൺ കോൾ ലഭിച്ചു.

വള്ളത്തിലുണ്ടായിരുന്ന നാലു മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നാണ് വിവരം. ഡേവിഡ്സൺ, റോബിൻസൺ, ദാസൻ, യേശുദാസൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം സ്വദേശി റോബിൻസണിന്‍റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ഇവർ കടലിലേക്ക് പോയത്.

അതേസമയം, കാണാതായ മറ്റ് അഞ്ച് പേർക്കായി ഊർജിതമായ തിരച്ചിൽ നടക്കുകയാണ്. ലാസറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇതിനുപുറമെ വള്ളം മറിഞ്ഞു കാണാതായ സ്റ്റെല്ലസിനു വേണ്ടിയും തിരച്ചിൽ തുടരുകയാണ്.

മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. മൂന്നു വള്ളങ്ങളിലായാണ് ഒമ്പതുപേർ പോയത്. ഇവർ തിരിച്ചെത്താതിരുന്നതോടെ വെള്ളിയാഴ്ച തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു.