വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിച്ചതിന്‍റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ആണവസംഘർഷം തടയാൻ യുഎസ് ഇടപെടൽ സഹായിച്ചുവെന്നാണ് ട്രംപിന്‍റെ അവകാശവാദം. ഓവൽ ഓഫീസിൽ ഇലോൺ മസ്കിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കുന്പോഴായിരുന്നു ഇന്ത്യ-പാക് വിഷയത്തിൽ ട്രംപിന്‍റെ പ്രതികരണം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം അമേരിക്ക തടഞ്ഞു. അതൊരു ആണവ ദുരന്തമായി മാറുമായിരുന്നുവെന്നു വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. പരസ്പരം വെടിയുതിർക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി അമേരിക്കയ്ക്കു വ്യാപാരം നടത്താനാവില്ല. ഇരു രാജ്യങ്ങളുടെയും സഹകരണസന്നദ്ധതയെ ട്രംപ് പ്രശംസിച്ചു. ആഗോള സംഘർഷങ്ങൾ തടയുന്നതിൽ അമേരിക്കയുടെ വിശാലമായ പങ്കിനെ ഊന്നിപ്പറയുകയും ചെയ്തു ട്രംപ്.

അതേസമയം, മൂന്നാം കക്ഷി മധ്യസ്ഥതയെക്കുറിച്ചുള്ള അവകാശവാദത്തെ ഇന്ത്യ മുന്പും നിരസിച്ചിട്ടുണ്ട്.