പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താൻ ശ്രമം തുടരുന്നു. ഇതിനായി വനം വകുപ്പ് രാവിലെ തന്നെ ദൗത്യം ആരംഭിച്ചു. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തുക.

വാളയാർ റേഞ്ചിന്‍റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങിയത്. ദൗത്യത്തിന്‍റെ ചെലവ് പുതുശേരി പഞ്ചായത്തായിരിക്കും വഹിക്കുക. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു.

അതിനിടെ, പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരണത്തിനു കീഴടങ്ങി. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. ചീരക്കടവിലെ വനമേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.

വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയ മല്ലനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു. വാരിയെല്ലിനും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.