കൊച്ചി: വിദേശത്തെ മാനുഫാക്ചറിംഗ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.

പത്തനംതിട്ട അടൂർ ചായലോട് മങ്കാട് മുണ്ടിയാമ്പള്ളിയിൽ വീട്ടിൽ അഭിജിത്ത് അജയിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഹൈകോടതി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡ്രീം ഡക്ക് എന്ന സ്ഥാപനം യൂറോപ്പിൽ ജോലി വാഗ്ദാനംചെയ്ത് ഇടുക്കി സ്വദേശിയായ യുവാവിൽനിന്ന് 2.75 ലക്ഷം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പോലീസ് പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വ്യാഴാഴ്ച എറണാകുളം നോർത്ത് ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കച്ചേരിപ്പടി ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതിക്ക് റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ എത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.