കോട്ടയം: കൊല്ലാട് മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയിൽ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. കൊല്ലാടിന് സമീപം പാറയ്ക്കൽക്കടവിലായിരുന്നു അപകടമുണ്ടായത്.

മൂന്നംഗസംഘമാണ് മീൻ പിടിക്കാനായി പോയത്. ഇതിൽ ജോഷി എന്ന എന്നയാൾ‌ നീന്തി രക്ഷപ്പെട്ടു. മറ്റ് രണ്ട് പേരെയും രക്ഷിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കൃഷി കഴിഞ്ഞ പാടശേഖരത്തിലാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്. പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ പ്രദേശത്തെ പാടശേഖരങ്ങളിൽ വെള്ളം കയറി കിടക്കുകയായിരുന്നു. ഇവിടെ ചൂണ്ടയിടുന്നതിനായാണ് മൂന്നംഗ സംഘം വള്ളത്തിൽ എത്തിയത്.

ചൂണ്ടയിട്ട് പാടശേഖരത്തിൽ നടക്കുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മറിയുകയായിരുന്നു. നീന്തൽ അറിയാവുന്ന ജോഷി നീന്തൽ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ഇരുവരേയും രക്ഷിക്കാനായില്ല.

പഞ്ചായത്തംഗം സിബി ജോണിന്‍റെ നേതൃത്വത്തിൽ നാട്ടുകാരും അഗ്നിരക്ഷാസേനാ സംഘവും നടത്തിയ തെരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.