തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിനു തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. എൽഡിഎഫിന്‍റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല, എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബന്ധതയുമുണ്ട്. ഇത് നിലമ്പുരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകും. മികച്ച വിജയമാണ് ലക്ഷ്യമിടുന്നത്. ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നിലമ്പുരിന്‍റെ ചരിത്രം ഇടതിന് അനുകൂലമാണെന്നും എം. സ്വരാജ് പറഞ്ഞു.