തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കണമെന്നു സംയുക്ത പാചകത്തൊഴിലാളി യൂണിയൻ സംഘടന. സ്കൂളുകളിൽ കാലാകാലങ്ങളിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിട്ടും പാചകത്തൊഴിലാളികൾക്ക് അർഹമായ വേതനം നൽകുന്നതിനോ നിലവിലെ വേതനം വർധിപ്പിക്കുന്നതിനോ ആനുകൂല്യങ്ങൾ നൽകുന്നതിനോ സർക്കാരുകൾ തയാറാകുന്നില്ല.

മൂന്നും നാലും മാസം കഴിയുന്പോഴാണു വേതനം കിട്ടുന്നത്. 500 കുട്ടികൾക്കു ഒരു തൊഴിലാളിയെയാണു വച്ചിട്ടുള്ളത്. സഹായികളെ കൂടി നിർത്താതെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇനി നിർത്തിയാൽ അവരുടെ ശന്പളം കൂടി തങ്ങൾ നൽകേണ്ട അവസ്ഥയാണ്.

സ്കൂൾ തുറക്കുന്പോൾ സ്വന്തം ചെലവിൽ ഹെൽത്ത് കാർഡ് എടുക്കണം. ഈ ബുദ്ധിമുട്ടുകൾ നിവേദനങ്ങളായി മുഖ്യമന്ത്രിക്കടക്കം നൽകിയെങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്നും സമരത്തിലേക്കു പോകാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.