ന്യൂഡൽഹി: പാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കാസിം(34) എന്നയാളെ ഡൽഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2024ലും 2025ലും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. സന്ദർശന വേളയിൽ ഇയാൾ പാക്കിസ്ഥാൻ ചാര ഏജൻസിയായ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ഗംഗോറ ഗ്രാമവാസിയായ കാസിമിനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ പോലീസ് റിമാൻഡിൽ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2024 സെപ്റ്റംബറിൽ, ഇന്ത്യൻ സൈന്യവുമായും സർക്കാർ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് പാക് ചാരന്മാർക്ക് സിം കാർഡുകൾ വിതരണം ചെയ്യുന്നതായി സ്പെഷ്യൽ സെല്ലിന് ഇന്‍റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നു.

അന്വേഷണത്തിനിടെ, കാസിമിന്‍റെ പേര് പുറത്തുവന്നു. കൂടുതൽ അന്വേഷണത്തിൽ ഇയാൾക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാ ചരിത്രവും ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായുള്ള സംശയാസ്പദമായ ബന്ധവും കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.