ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്‍റെ പേരിൽ സ്വന്തം പാർട്ടിയിൽനിന്നുതന്നെ വിമർശനം നേരിടുന്ന കോൺഗ്രസ് എംപി ശശി തരൂരിന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരൺ റിജിജുവിന്‍റെ പിന്തുണ.

കോൺഗ്രസിന്‍റെ രാഷ്ട്രീയ നിരാശയ്ക്കു പരിധിയുണ്ടെന്നും ഇന്ത്യൻ എംപിമാർ വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരേ സംസാരിക്കണമെന്നാണോ അവർ പറയുന്നതെന്നും റിജിജു എക്സിൽ കുറിച്ചു.

തരൂരിനെതിരേ കോൺഗ്രസ് നേതാവ് ഉദിത് രാജ് രൂക്ഷവിമർശനമുന്നയിച്ചതിനു പിന്നാലെയാണു റിജിജു രംഗത്തെത്തിയത്. കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണെന്നായിരുന്നു ഉദിത് രാജിന്‍റെ വിമർശനം.

പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തതുപോലും ശശി തരൂർ പറയുന്നുവെന്നും മുൻ സർക്കാരുകൾ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമോയെന്നും ഉദിത് രാജ് ചോദിച്ചിരുന്നു.