വാഷിംഗ്ടൺ: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ പ്രത്യേക ഏജൻസിയായ കാര്യക്ഷമതാ വകുപ്പ് മേധാവി (ഡോജ്) സ്ഥാനം ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് ഒഴിഞ്ഞു. ട്രംപിന് നന്ദി അറിയിച്ചാണു പടിയിറക്കമെങ്കിലും ട്രംപിന്‍റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്‍റെ കടമ നിർവഹിച്ചുവെന്ന് മസ്ക് എക്സിൽ കുറിച്ചു. ‘‘ഷെഡ്യൂൾ ചെയ്ത എന്‍റെ സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’’ മസ്കിന്‍റെ കുറിപ്പിൽ പറയുന്നു.

യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്‍റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു. എന്നാൽ, താരിഫുമായി ബന്ധപ്പെട്ട ബില്ലിനെ മനോഹരമാണെന്നാണു ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.