കൊച്ചി: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ ദേശീയപാതാ അഥോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. റോഡ് തകര്‍ന്നതിന്‍റെ കാരണം, വീഴ്ചയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്നിവയും ദേശീയപാതാ അഥോറിറ്റി വിശദീകരിക്കും.

ദേശീയപാത തകര്‍ന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സന്തോഷമില്ലെന്നും ക്ഷമയോടെ കാത്തിരുന്ന പദ്ധതിയാണ് തകര്‍ന്നത് എന്നുമായിരുന്നു കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിമർശിച്ചത്.

അതേസമയം, കെ.സി. വേണുഗോപാലിന്‍റെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ ചേരുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിൽ കൂരിയാട് ദേശീയ പാത തകര്‍ന്നത് ചര്‍ച്ച ചെയ്യും. ഗതാഗത മന്ത്രാലയ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.