മലപ്പുറം: ബിജെപി നേതാവ് എം.ടി.രമേശ് തന്നെ വന്നുകണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫ്. രാഷ്ട്രീയം ചർച്ച ചെയ്തു. എന്നാൽ നിലവിൽ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നും ബീന പ്രതികരിച്ചു.

നിലമ്പൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർഥിയെ തേടുന്നുവെന്നും ബീന ജോസഫുമായി എം.ടി.രമേശ് ചർച്ച നടത്തിയെന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം.

കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹമെന്നും ബീന വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്പ് കോണ്‍ഗ്രസിൽ ചർച്ചയുണ്ടായില്ലെന്ന വിമർശനവും ബീന ജോസഫ് ഉന്നയിച്ചു.

അതേസമയം നാടകീയമായ നീക്കങ്ങളാണ് നിലമ്പൂരിൽ ബിജെപി നടത്തുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർഥിയെ നി‍‍ർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താത്പര്യം കാണിക്കാതെ വന്നതോടെയാണ് ബിജെപി സ്വതന്ത്രരെ തേടുന്നത്.